കോഴിക്കോട്: വിദ്യാർഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ വാറ്റ് ചാരായം എത്തിച്ചുനൽകിയ പത്താം ക്ലാസ് വിദ്യാർഥിയുടെ രണ്ടാനച്ഛൻ വിദേശത്തേക്കു കടന്നു.
ഇയാളുടെ വീടിനു സമീപത്തെ തോട്ടത്തിൽനിന്ന് 56 കുപ്പി വ്യാജമദ്യവും ഇയാളുടേതെന്നു കരുതുന്ന വാറ്റ് കേന്ദ്രത്തിൽനിന്ന് 220 കുപ്പി വ്യാജമദ്യവും എക്സൈസ് കണ്ടെടുത്തിരുന്നു.
പ്രതിയെ പിടികൂടാനോ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനോ സാധിക്കാതിരുന്നതിനാലാണു പ്രതി വിദേശത്തേക്ക് കടന്നതെന്നാണ് ആക്ഷേപം.